“അകലെ …… അകലെ …. ആരോ പാടും
ഒരു നോവ് പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍ ഓര്‍ത്തു പോവുന്നു ഞാന്‍..."
“ഇല്ല സാഗൂ.. ‘മരുഭൂമിയിലെ പൂക്കാല‘ത്തിനു വന്ന കമന്റ്സ് വായിക്കുകയായിരുന്നു. എല്ലാത്തിനും മറുപടി എഴുതിക്കഴിഞ്ഞപ്പോഴേക്കും വൈകി. സാഗു ഉറങ്ങിയിരുന്നോ”
ഒരു നോവ് പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍ ഓര്‍ത്തു പോവുന്നു ഞാന്‍..."
മനസ്സിനെ ആർദ്രമാക്കുന്ന റിംഗ്ടോണിനൊപ്പം മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു, സാധിക കാളിംഗ്. പച്ച ബട്ടണിൽ വിരലമർത്തുന്നതിനോടൊപ്പം തന്നെ സാഗറിന്റെ നോട്ടം മേശപ്പുറത്തിരുന്ന ടൈം പീസിലേക്കും പാളിവീണു. 11.30pm. സാഗർ ഫോൺ കാതോടു ചേർത്തു.
"ഉറങ്ങിയില്ലേ മോളേ..”
“ഇല്ല സാഗൂ.. ‘മരുഭൂമിയിലെ പൂക്കാല‘ത്തിനു വന്ന കമന്റ്സ് വായിക്കുകയായിരുന്നു. എല്ലാത്തിനും മറുപടി എഴുതിക്കഴിഞ്ഞപ്പോഴേക്കും വൈകി. സാഗു ഉറങ്ങിയിരുന്നോ”“ആ.. ചെറുതായൊന്നു മയങ്ങി.. സാധൂന്റത്ര ബിസിയൊന്നുമല്ലല്ലോ ഞാൻ. പോസ്റ്റിട്ട അന്നു തന്നെ നൂറിനു മേൽ കമന്റ് വരാൻ ഞാൻ ബ്ലോഗ് എഴുതുന്നത് പെൺപേരിലുമല്ല.”
"അപ്പോൾ എന്റെ ബ്ലോഗിൽ കമന്റ് വരുന്നത് ഞാൻ പെണ്ണായതു കൊണ്ടു മാത്രമാണെന്നാണോ സാഗു പറഞ്ഞു വരുന്നത്..” സാധികയുടെ ശബ്ദത്തിൽ പരിഭവം കലർന്നിരുന്നു.
“അയ്യോ പിണങ്ങല്ലേ മോളൂ.. ഞാൻ വെറുതെ പറഞ്ഞതല്ലേ. എന്റെ സാധൂന്റത്ര കഴിവുള്ള ഒരു എഴുത്തുകാരി വേറെ ആരുണ്ട്..”
“ഒന്നു പോ സാഗൂ.. ചുമ്മാ കളിയാക്കാതെ. അതൊക്കെ പോട്ടെ, ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ. നാളത്തെ ബ്ലോഗ് മീറ്റിനു ഞാനുണ്ടാവില്ല.. അമ്മ എന്തൊക്കെ പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. നേരിൽ കാണാൻ നമുക്ക് മറ്റൊരവസരം വരെ കാത്തിരിക്കേണ്ടി വരും.”
സാധികയുടെ അപ്രതീക്ഷിതമായ ഫോൺകാൾ മനസ്സിലുണർത്തിയ ആവേശവും ഉത്സാഹവുമെല്ലാം ഒറ്റ നിമിഷം കൊണ്ടില്ലാതായത് സാഗർ അറിഞ്ഞു. സാരമില്ല, അവളെ കൂടി വിഷമിപ്പിക്കേണ്ട.
“പോട്ടെ സാധൂ.. നമുക്ക് പിന്നീടെപ്പോഴെങ്കിലും കാണാം. എന്റെ കാര്യത്തിൽ ഇനിയൊരു കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടും പ്രസക്തിയില്ല. നിന്റെ മനസ്സിന്റെ ഓരോ കോണുകളും എനിക്കിപ്പോൾ മന:പ്പാഠമാണ്. എന്റെ വധുവാക്കാൻ ഞാൻ തേടിക്കൊണ്ടിരുന്ന പെൺകുട്ടി തന്നെയാണു നീ.. നിന്റെ ഒരൊറ്റ വാക്കിന്റെ സമ്മതം, അതിനാണു ഞാൻ കാത്തിരിക്കുന്നത്. നാളെത്തന്നെ വീട്ടിൽ പെണ്ണു ചോദിച്ചു വരാൻ ഞാൻ റെഡിയാണ്..”
“വരട്ടെ സാഗൂ. നേരിട്ടു കൂടി മനസ്സിലാക്കിയിട്ടേ ഒരു തീരുമാനം പറയാൻ കഴിയൂ എന്നു ഞാൻ ആദ്യമേ പറഞ്ഞതല്ലേ. ഇന്റർനെറ്റിനെയൊന്നും ഒരു പരിധി വിട്ട് വിശ്വസിക്കരുതെന്ന് ദിനംപ്രതി എന്നവണ്ണം ഓരോ പത്രവാർത്തകളും അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നില്ലേ.. സാഗൂനോടുള്ള അവിശ്വാസം കൊണ്ടല്ലട്ടോ.. എനിക്കു പേടി ഈ കാലത്തേയാ..”
സാധികയുടെ ഈ ദീർഘവീക്ഷണം എന്നും സാഗറിൽ മതിപ്പേ ഉണ്ടാക്കിയിട്ടുള്ളൂ. ഒരു സാധാരണ പെൺകുട്ടിയേയല്ല സാധിക; വ്യത്യസ്തമായ ചിന്താഗതിയുള്ള,സ്വന്തമായി അഭിപ്രായമുള്ള എന്തുകൊണ്ടും നൂറിൽ നൂറു മാർക്കും കൊടുക്കാവുന്ന ഒരു വ്യക്തിത്വത്തിനുടമ. ചാറ്റിൽ ഇടക്കിടെ വന്നു പോയിരുന്ന, സിനിമാതാരം നന്ദിനിയുടെ പടം പ്രൊഫൈൽ ഫോട്ടോയായി ഗൂഗിൾ ടോക്കിൽ ഉപയോച്ചിരുന്ന, സാധികാ വർമ്മ എന്ന പെൺകുട്ടി ആദ്യമൊന്നും സാഗറിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.കൃത്യമായി പറഞ്ഞാൽ ‘സർഗ്ഗസാധകം’ എന്ന അവളുടെ ബ്ലോഗ് വായിക്കുന്നതു വരെയും.
1200 ഫോളോവേഴ്സ് ഉള്ളൊരു ബ്ലോഗ്, അതും വളരെ കുറഞ്ഞ കാലയളവിൽ. ബ്ലോഗെഴുത്ത് തുടങ്ങി അഞ്ച് വർഷം തികഞ്ഞിട്ടും ഫോളോവേഴ്സിന്റെ എണ്ണത്തിൽ മൂന്നക്കം തികച്ചിട്ടില്ലാത്ത സാഗറിനെ പോലൊരു ബ്ലോഗർ ഞെട്ടിയതിൽ അതിശയമെന്തെന്നു വെയ്ക്കാം. എഴുതുന്നത് പെണ്ണല്ലേ ; ആയിരമല്ല, രണ്ടായിരം വായനക്കാർ വേണമെങ്കിലും ഉണ്ടാകും എന്ന സാഗറിന്റെ വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു ‘സർഗ്ഗസാധകം’. സാധാരണ പൈങ്കിളി പെൺബ്ലോഗുകളിൽ നിന്ന് തീർത്തും വ്യത്യസ്തതയാർന്നതാണ് സാധികയുടെ ബ്ലോഗ്. ഒരു വർഷം കൊണ്ട് തന്നെ അൻപതിലധികം പോസ്റ്റുകളെങ്കിലും വിഭിന്നമായവ, ഒന്നു പോലും മറ്റൊന്നിനോട് സാദൃശ്യം തോന്നാത്തവ, ഒരു യഥാർത്ഥ എഴുത്തുകാരിയുടെ കയ്യടക്കം തൊട്ടറിയാൻ കഴിയുന്നവ.
സർഗ്ഗസാധകത്തിലെ ഓരോ പോസ്റ്റുകൾ വായിക്കും തോറും സാധികയോടു തോന്നിയ കൌതുകം സാഗറിൽ ആരാധനയായി വളരുകയായിരുന്നു. സാധികയുടെ ചാറ്റ് ബോക്സിലെ സ്ഥിരം അതിഥിയായി മാറി സാഗർ. എഴുത്തിൽ കണ്ട വ്യത്യസ്തതകൾ സാധിക എന്ന വ്യക്തിയിലുമുണ്ടെന്നു തോന്നിയപ്പോൾ ആരാധന പ്രണയമായി മാറാൻ അധികം നാളെടുത്തില്ല. സാഗറിനെ നന്നായി മനസ്സിലാക്കിയ ശേഷം തീരുമാനം അറിയിക്കാം എന്നായിരുന്നു അവന്റെ പ്രണയാഭ്യർത്ഥനയോട് സാധികയുടെ പ്രതികരണം.
സാധികയെ ഒന്നു കാണാനുള്ള ആഗ്രഹം സാഗർ നെഞ്ചേറ്റിയിട്ട് മാസങ്ങളായി. മോഹസാക്ഷാത്കാരത്തിനായി നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു അവൻ ഇതുവരെയും. പക്ഷേ, നാളെ സാഗർ പോകുന്നത് സാധികയില്ലാത്ത ബ്ലോഗ് മീറ്റിനാണ്.
*******
ഉദ്ഘാടനപ്രസംഗവും സ്വയം പരിചയപ്പെടുത്തലുകളും, ബ്ലോഗ് മീറ്റിന്റെ ആദ്യഘട്ടം കഴിഞ്ഞു. ‘സാഗരം’ എന്ന ബ്ലോഗിന്റെ ഉടമയായ സാഗറിനെ അറിയുന്നവർ കുറവായിരുന്നു. ഏറ്റവുമടുത്തറിയുന്ന ആൾ വന്നിട്ടുമില്ലല്ലോ.. സാഗർ മനസ്സിലോർത്തു.
സാധികയുമൊത്ത് ഈ ദിവസം എങ്ങനെ ചിലവഴിക്കണം എന്ന് കണക്കുകൾ കൂട്ടിയും കുറച്ചും നടക്കുകയായിരുന്ന ദിവസങ്ങളിൽ സാഗർ ഒരു പ്രധാനകാര്യം വിട്ടു പോയിരുന്നു. ബ്ലോഗിലെ കഥാകാരുടെ ഏറ്റവും മികച്ച കഥകൾ കോർത്തിണക്കി പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിലേക്ക് സമർപ്പിക്കാൻ വേണ്ടി സ്വന്തം കഥകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ. ആരോടാണൊന്നു ചോദിക്കുക.. വല്ലാത്ത അപരിചിതത്വം അനുഭവപ്പെടുന്നു ഓരോ മുഖങ്ങളും കാണുമ്പോൾ. ഒരിക്കൽ കൂടി ആശിച്ചു പോയി അവൻ; സാധിക വന്നിരുന്നെങ്കിൽ......
അപ്പോൾ മാത്രമാണ് സാഗർ ശൈലനെ കണ്ടത്. കോളേജ് വിട്ടതിനു ശേഷം ആദ്യമായാണു അവർ തമ്മിൽ കണ്ടുമുട്ടുന്നത്. ഇവനാണോ ‘ഹിമശൈല’ത്തിന്റെ ഉടമ!! സാഗർ ആശ്ചര്യപ്പെട്ടു. സൗഹൃദസംഭാഷണങ്ങൾക്കു ശേഷം ബ്ലോഗായി അവരുടെ സംസാരവിഷയം.
“ശൈലാ നീ സാഗരം വായിക്കാറുണ്ടായിരുന്നോ?”
"ഉവ്വെടാ.. പക്ഷേ നീയാണ് ആ സാഗർ എന്നു ഇപ്പോഴല്ലേ അറിയുന്നത്..”
“എടാ.. അതിൽ നിനക്ക് ഏറ്റവും ഇഷ്ടമായ കഥ ഏതാണ്? കഥാസമാഹാരത്തിലേക്ക് ഒരു കഥ കൊടുക്കേണ്ടേ..”
"അങ്ങനെ ചോദിച്ചാൽ.... ഇതുവരെ എഴുതിയതിൽ വെച്ച് നിനക്ക് ഏറ്റവും സംതൃപ്തി നേടിത്തന്ന കഥ ഏതാണ്? “
സാഗറിന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു.
"ഒരു കഥ എഴുതിത്തീർന്നപ്പോൾ മാത്രമേ എനിക്കങ്ങനെ തോന്നിയിട്ടുള്ളൂ.. ഇത് തന്നെയാണെന്റെ മാസ്റ്റർപീസ് എന്ന്. പക്ഷേ ആ കഥ ഇവിടെ കൊടുക്കാൻ പറ്റില്ല..”
“അതെന്താടാ അങ്ങനെ?“ ശൈലനു കൌതുകമായി.
സാഗർ ഒരു നിമിഷം ചിന്തിച്ചു. “ നിന്നോടായതു കൊണ്ടു പറയാം. ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട്. അവൾക്കും എന്നെ വളരെ ഇഷ്ടമാണ്. പക്ഷേ നെറ്റിൽ കൂടെയുള്ള പരിചയം മാത്രം മുൻ നിർത്തി ഇഷ്ടം തുറന്നു പറയാനൊരു പേടി.. ഒരു കഥാകാരന്റെ മനസ്സും അവന്റെ കാഴ്ച്ചപ്പാടുകളുമൊക്കെ കഥകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാമല്ലോ. അതിനായി തനിക്കു വേണ്ടി മാത്രം ഒരു കഥ എഴുതിക്കൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. അന്നു ഞാനെഴുതിയ കഥയേക്കാൾ മികച്ച ഒരെണ്ണം എനിക്കിന്നോളം എഴുതാൻ കഴിഞ്ഞിട്ടില്ല. കഥ വായിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, ഇത് തീർച്ചയായും എല്ലാവരാലും വായിക്കപ്പെടേണ്ട കഥ തന്നെയാണെന്ന്.”
"അതു കൊള്ളാമല്ലോ.. അവൾ മാത്രം വായിച്ചാൽ മതി എന്ന് എഴുതുമ്പോൾ തീരുമാനിച്ചിരുന്നതു കൊണ്ടാണോ നീയത് പ്ബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കാത്തത്? “
"അതല്ലെഡാ.. എന്റെ ബ്ലോഗിനേക്കാൾ വായനക്കാർ അവളുടെ ബ്ലോഗിലായതിനാൽ ഞാനത് സർഗ്ഗസാധകത്തിലാണു പബ്ലിഷ് ചെയ്തത്..”
“സാധികയുടെ ബ്ലോഗിലോ..“ ശൈലൻ ഞെട്ടിത്തരിച്ചു പോയി.
“എടാ.. ആ ബ്ലോഗിലെ ശ്യാമാംബരം എന്ന കഥ എഴുതിയത് ഞാനാ.. ഇതേ കാരണങ്ങളൊക്കെ തന്നെ പറഞ്ഞാ അവൾ എന്റെ കഥയും വാങ്ങിയത്” ഇക്കുറി ഞെട്ടിയത് സാഗർ ആയിരുന്നു.
ഞെട്ടി വിറച്ച്, ശബ്ദിക്കാൻ പോലുമാകാതെ പരസ്പരം നോക്കി നിന്ന അവരുടെ പന്തിയല്ലാത്ത ഭാവം കണ്ട് മറ്റൊരു ബ്ലോഗർ വിവരമന്വേഷിച്ചു.
“ഞങ്ങളുടെ സൃഷ്ടികൾ ഒരു വഞ്ചകി പ്രണയം നടിച്ച് മോഷ്ടിച്ചു”
കാര്യങ്ങൾ വിശദമായി അന്വേഷിച്ച ആ ബ്ലോഗറെ ബോധക്ഷയത്തിന്റെ വക്കോളമെത്തിക്കുന്നതായിരുന്നു, ശൈലനും സാഗറും പറഞ്ഞ കഥകൾ. അയാളുടെ രചനയും സാധികയുടെ ബ്ലോഗിലുണ്ടായിരുന്നു!!!
പിന്നീട് അവർ നടത്തിയ അന്വേഷണങ്ങളിൽ സാധികയുടെ രചനകളിലെ വ്യത്യസ്തതയുടെ ഉറവിടങ്ങൾ കൂടുതൽ കൂടുതൽ വെളിപ്പെട്ടു വന്നു......
സാഗറിന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു.
"ഒരു കഥ എഴുതിത്തീർന്നപ്പോൾ മാത്രമേ എനിക്കങ്ങനെ തോന്നിയിട്ടുള്ളൂ.. ഇത് തന്നെയാണെന്റെ മാസ്റ്റർപീസ് എന്ന്. പക്ഷേ ആ കഥ ഇവിടെ കൊടുക്കാൻ പറ്റില്ല..”
“അതെന്താടാ അങ്ങനെ?“ ശൈലനു കൌതുകമായി.
സാഗർ ഒരു നിമിഷം ചിന്തിച്ചു. “ നിന്നോടായതു കൊണ്ടു പറയാം. ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട്. അവൾക്കും എന്നെ വളരെ ഇഷ്ടമാണ്. പക്ഷേ നെറ്റിൽ കൂടെയുള്ള പരിചയം മാത്രം മുൻ നിർത്തി ഇഷ്ടം തുറന്നു പറയാനൊരു പേടി.. ഒരു കഥാകാരന്റെ മനസ്സും അവന്റെ കാഴ്ച്ചപ്പാടുകളുമൊക്കെ കഥകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാമല്ലോ. അതിനായി തനിക്കു വേണ്ടി മാത്രം ഒരു കഥ എഴുതിക്കൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. അന്നു ഞാനെഴുതിയ കഥയേക്കാൾ മികച്ച ഒരെണ്ണം എനിക്കിന്നോളം എഴുതാൻ കഴിഞ്ഞിട്ടില്ല. കഥ വായിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, ഇത് തീർച്ചയായും എല്ലാവരാലും വായിക്കപ്പെടേണ്ട കഥ തന്നെയാണെന്ന്.”
"അതു കൊള്ളാമല്ലോ.. അവൾ മാത്രം വായിച്ചാൽ മതി എന്ന് എഴുതുമ്പോൾ തീരുമാനിച്ചിരുന്നതു കൊണ്ടാണോ നീയത് പ്ബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കാത്തത്? “
"അതല്ലെഡാ.. എന്റെ ബ്ലോഗിനേക്കാൾ വായനക്കാർ അവളുടെ ബ്ലോഗിലായതിനാൽ ഞാനത് സർഗ്ഗസാധകത്തിലാണു പബ്ലിഷ് ചെയ്തത്..”
“സാധികയുടെ ബ്ലോഗിലോ..“ ശൈലൻ ഞെട്ടിത്തരിച്ചു പോയി.
“എടാ.. ആ ബ്ലോഗിലെ ശ്യാമാംബരം എന്ന കഥ എഴുതിയത് ഞാനാ.. ഇതേ കാരണങ്ങളൊക്കെ തന്നെ പറഞ്ഞാ അവൾ എന്റെ കഥയും വാങ്ങിയത്” ഇക്കുറി ഞെട്ടിയത് സാഗർ ആയിരുന്നു.
ഞെട്ടി വിറച്ച്, ശബ്ദിക്കാൻ പോലുമാകാതെ പരസ്പരം നോക്കി നിന്ന അവരുടെ പന്തിയല്ലാത്ത ഭാവം കണ്ട് മറ്റൊരു ബ്ലോഗർ വിവരമന്വേഷിച്ചു.
“ഞങ്ങളുടെ സൃഷ്ടികൾ ഒരു വഞ്ചകി പ്രണയം നടിച്ച് മോഷ്ടിച്ചു”
കാര്യങ്ങൾ വിശദമായി അന്വേഷിച്ച ആ ബ്ലോഗറെ ബോധക്ഷയത്തിന്റെ വക്കോളമെത്തിക്കുന്നതായിരുന്നു, ശൈലനും സാഗറും പറഞ്ഞ കഥകൾ. അയാളുടെ രചനയും സാധികയുടെ ബ്ലോഗിലുണ്ടായിരുന്നു!!!
പിന്നീട് അവർ നടത്തിയ അന്വേഷണങ്ങളിൽ സാധികയുടെ രചനകളിലെ വ്യത്യസ്തതയുടെ ഉറവിടങ്ങൾ കൂടുതൽ കൂടുതൽ വെളിപ്പെട്ടു വന്നു......
******
സാധികയുടെ പ്രൊഫൈലിലെ നന്ദിനിയുടെ ചിരിക്കുന്ന മുഖം നോക്കിയിരിക്കുകയായിരുന്നു സാഗർ. ദേഷ്യവും അമർഷവും ആ മനസ്സിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.
'കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം‘
എത്ര പരമാർത്ഥമായ വരികളാണതെന്നു ശരി വച്ചു കൊണ്ട് സാഗർ ബ്ലോഗർ ഡാഷ്ബോർഡ് ഓപ്പൺ ചെയ്തു. സാഗർ എന്ന പേരു എഡിറ്റ് ചെയ്ത് സാഗർ കോട്ടപ്പുറം എന്നാക്കുമ്പോൾ അവന്റെ മനസ്സിൽ സാധികയ്ക്ക് ഒരു യക്ഷിയുടെ പരിവേഷമായിരുന്നു. എഴുത്തുകാരന്റെ ചോരയും നീരുമായ സർഗ്ഗാത്മകതയെ ഊറ്റിക്കുടിക്കുന്ന യക്ഷി!
ബ്ലോഗിൽ അതുവരെ എഴുതിയിരുന്നതെല്ലാം ഡിലീറ്റ് ചെയ്ത് സാഗർ പുതിയ പോസ്റ്റിന്റെ തലക്കെട്ട് ടൈപ്പ് ചെയ്തു.. “ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി“


















